24 Apr 2007

ഒരു അക്ഷരപ്രേമി

അക്ഷരങ്ങളെ പ്രണയിച്ചു പണ്ടേ
വായന ഒരു തപസ്യയായി കൂട്ടു കൂടി
എന്നിട്ടെന്തേ ജീവിതം,നോക്കി മഞ്ഞളിച്ചു,
അക്ഷരങ്ങള്‍ മരവിച്ച് അക്കങ്ങളായി മാറി.
എന്തിനീ ദോഷദര്‍ശന ചിന്തകള്‍?
കൈപിടിച്ചു നടത്തിയില്ലാരും!
സ്വയം നടന്നു,വീണു,വീണ്ടും,വീണ്ടും
വഴി തെളിഞ്ഞില്ല,സ്വയം തേടി,
സ്വന്തമായൊരു പാത,ഇരുട്ടില്‍ തേടി.
അംഗീകാരം തേടി പോയില്ല,
താനെ വരുമൊരു നാള്‍,ഒരു പ്രതീക്ഷ!
പ്രതീക്ഷ, മായാതെ ,മറയാതെ,മനസ്സില്‍.
സാന്ത്വനത്തിന്റെ മാറ്റൊലികള്‍,തലോടല്‍
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കു,
അതിനെ ഉപേക്ഷ പാടുണ്ടോ?
സാന്ത്വനങ്ങള്‍ ചോദ്യങ്ങളായി.
നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിനോക്കി‍,
പല നാടും മേടും ചിത്രങ്ങളായി,
ഒത്തിരി സൗഹൃദങ്ങള്‍ മുഖങ്ങളായി
ആത്മാര്‍ഥമായി സ്നേഹിച്ചവര്‍,
സഹായങ്ങള്‍ വെച്ചു നീട്ടി.
ജീവിതത്തിന്റെ ബാക്കി പാതിയില്‍
‍അതു മാത്രം ലാഭം,സൗഹൃദങ്ങള്‍
സാന്ത്വനം പകര്‍ന്നു സൗഹൃദങ്ങള്‍,
ഒരു കൈപ്പിടി അക്ഷരങ്ങള്‍ പോലെ.

22 Apr 2007

ഗന്ധര്‍വന്റെ പ്രയാണം


സൂര്യന്റെ പ്രകാശമോ,ചന്ദ്രന്റെ നിലാവിനോ
ഇനി നീ അനുഭവിക്കില്ല,നിന്റെ രാവുകള്‍,
നിന്നെ ഇരുട്ടിന്റെ തേരാളിയാക്കും.
സ്നേഹത്തിന്റെ പര്യായം മനസ്സില്‍
‍ചാലിച്ച്, സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പ്രിയതമയായ മനുഷ്യസ്ത്രീക്കായി
എല്ലാം നഷ്ടപ്പെടുത്തിയ ഗന്ധര്‍വ്വന്‍.
മോഹങ്ങള്‍ മഴയായി പെയ്തു,
മേഘങ്ങളില്‍ പുഷ്പവൃഷ്ടി നടത്തി
ആ ഗന്ധര്‍വ്വന്‍, ഇനിയും വരുമോ?
തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ നൊമ്പരം,
ഭൂതങ്ങളും മനുഷ്യനും,പ്രായവും,സ്ഥലവും
നാടും മേടും, എല്ലാ ഭേതിക്കുന്ന,
നിര്‍ഗളം ഒഴുകുന്ന,നനുത്ത സ്നേഹം.
പ്രായത്തിനും,മതത്തിനും തടയാന്‍ കഴിയാത്ത
നിഷ്ക്കളങ്കസ്നേഹം,ഇനിയും തരുമോ?
ഗാന്ധര്‍വ വൃഷ്ടിക്കായി എത്തുമോ,
രാജരാജേശ്വരന്‍, പത്മത്തിന്‍ തേരില്‍.
സ്നേഹം ഒരോര്‍മ്മയായി,നമുക്കായി മാത്രം.