2 Jun 2009

കഫന്‍ ധരിച്ച കൃഷ്ണന്റെ രാധ




സ്നേഹാത്തിന്റെ ഭാഷയോതി വിടവാങ്ങി അമ്മെ നീ
മതത്തിനതീതമായ ഭാഷ നീ പഠിപ്പിച്ചു മനുഷ്യനെ,
സ്നേഹം മാത്രം,ഓതിനീ,ഹൃദയത്തിന്റെ തേങ്ങലായി.



ജീവിതം പഠിപ്പിച്ചു,പ്രേമമായി,സ്നേഹമായി,ദയയായി,
വിശാലമായ ഹൃദയത്തിലെ മധുരം,നുകര്‍ന്നു നീ എത്തി.
മതവും ജാതിയും തീര്‍ത്ത മതിലുകള്‍ തട്ടിത്തെറിപ്പിച്ചു.


മരണത്തിലും പ്രകടമാക്കിയ സ്നേഹത്തിന്റെ ഊഷ്മളത,
ശക്തമായാ ജീവിതം കൊണ്ട് വരച്ചുകാട്ടി നീ എന്നെന്നും
അന്വര്‍ധമാകുന്ന, മനുഷ്യന്‍ മറന്ന സ്നേഹത്തിലെ വില.



സൌന്ദര്യധാമമെ നീ മനസ്സിന്റെ തീര്‍ഥങ്ങള്‍ തീര്‍ത്തു,
സ്നേഹത്തിന്റെ നെയ്പ്പാസത്തില്‍ ആറാടി ജീവിതം,
മധുരം വറ്റാത്തെ സ്നേഹത്തിനെ ഉറവിടമായ അമ്മ.



കൃഷ്ണ്ണന്റെ രാധയായി പ്രേമത്തിന്റെ ഔന്ന്യത്തില്‍ എത്തി നീ
നിര്‍വ്വചനങ്ങള്‍ കാരണങ്ങളായി,ഉത്തരങ്ങള്‍ വീണ്ടും,
സ്ത്രീത്വത്തിന്റെ ചോദ്യചിഹ്നങ്ങളെ നാണത്തില്‍ പൊതിഞ്ഞു.




മതത്തിന്റെ വിശാലവീക്ഷണങ്ങള്‍ വ്യക്തിസ്വന്തം എന്ന്,
തീരുമാനിച്ചുറച്ച മനസ്സിന്റെ സ്നേഹവായ്പ് എടുത്തണിഞ്ഞു,
ജീവിതത്തിന്റെ കൈപ്പേറിയ നീര്‍മണികള്‍ തീര്‍ഥമായി.




വാക്കുകളിലൂടെ വരുച്ചുകാട്ടി നീ ജീവിതത്തിന്റെ ചിത്രങ്ങള്‍
വര്‍ണ്ണങ്ങള്‍, തീവ്രവികാരങ്ങളുടെ ചവിട്ടുപടികളായി എന്നും
സ്നേഹത്തിന്റെ വര്‍ണ്ണത്തില്‍ ചാലിച്ചുവരച്ച ജീവിതം.




മരണത്തിലു സ്നേഹത്തിന്റ വ്യത്യസ്ഥത നിലനിര്‍ത്തി
മതത്തിന്റെ അതിര്‍വരമ്പുകളെ അതിജീവിച്ചു മരിച്ചൂ,
സ്നേഹത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ഒത്തുചേര്‍ത്തു.



ഹിന്ദുവും,ഇസ്ലാമും,ക്രിസ്ത്യാനിയും,ബൂദ്ധനും,കൈകോര്‍ത്തു,
മരണത്തിന്‍തൂവല്‍ സ്പര്‍ശത്തില്‍ പൊതിഞ്ഞ ആമിക്കരുകില്‍
സ്നേഹം മാത്രം മതം,പ്രേമം മാത്രം ജാതി,മനുഷ്യന്‍ മാത്രം സത്യം.