17 Jan 2007

എന്റെ കൂട്ടുകാരാ


ഏതോ വരികളില്‍, ഏതോ അക്ഷരങ്ങളില്‍
എന്റെ കളിത്തോഴനായി,
എന്റെ ശബ്ദത്തിന്റെ പരിചയം,
എന്റെ നിശ്വാസതിന്റെ തിങ്ങലില്‍
ഒരു വിശ്വാസത്തിന്റെ പേരില്‍
എന്നെത്തേടിയെത്തിയവനേ
ഈ ചിരപരിചിതമായ ശബ്ദം,
എന്നെന്നും എനിക്കു വിശ്വസിമല്ലേ?
ഒരിറ്റു കണ്ണുനീരും,ഒരു കൈത്തരി സ്നേഹവും
എല്ലാ നിന്റെ ഈ കൈക്കുമ്പിളില്‍
ഞാന്‍ സമര്‍പ്പിക്കട്ടെ.
നിന്റെ മന‍സ്സിന്റെ നൊമ്പരങ്ങള്‍,
എത്തിനോക്കുന്ന വിഭ്രാന്തികള്‍
ഒന്നു പങ്കുവെക്കാന്‍, ഒന്നറിയിക്കാന്‍,
എന്നെന്നും ഒരു കൈയ്യെത്തും ദൂരത്തു
ഞാന്‍ നിന്റെ ഓരം ചാരി നില്‍ക്കും.
എന്റെ ഓരൊ കവിതകള്‍‍ക്കും,
ഓരോ വിവര്‍ത്തനങ്ങള്‍ക്കും
നിന്റെ വിമര്‍ശനങ്ങളും, ശാസനകളും,
ഒരിറ്റു പുഞ്ചിരിയോടെ,ഞാന്‍ തിരുത്തി.
ഓരോ ദിവസങ്ങളുടെ പ്രത്യേകതകള്‍
നാം ഒരു കുറിമാനത്തിലൂടെയോ,
ഒരു സ്ക്രാപ്പിലൂടെയോ, ഒരു ബ്ലോഗിലൂടെയൊ
ഒരു യാഹൂവിലൂടെയോ കൈമാറി.
മറ്റാരുമറിയാത്ത ഒരു മുഖം,എന്നിലെവിടെയോ?
ഒരു കടങ്കഥയിലെ നായികയായി ഞാന്‍
എന്നെത്തന്നെ സങ്കല്‍പ്പിച്ചു.
ഞാനറിയാത്ത ഏതോ ഒരു പ്രചോദനം,
എന്നെ അക്ഷരങ്ങളുടെ കൂട്ടുകാരിയാക്കി,
അവയിലൂടെ ഞാന്‍,കര‍ഞ്ഞു,ചിരിച്ചു,
ഏങ്ങലടിച്ചു,വിഷണ്ണയായി,വിഷാദയായി.
എന്റെ മനസ്സിന്റെ തടവറയില്‍ നിന്നു
അക്ഷരങ്ങളായി ഞാന്‍ പുനര്‍ജ്ജനിച്ചു.
എന്നെ ഞാനാക്കിയ നിന്റെ മനസ്സില്‍
ഞാനെന്നു നിന്റെ ഉറ്റ സുഹ്രുത്തായിരിക്കും
എന്നെന്നും, എന്നന്നേക്കും.

7 Jan 2007

ഒരു മുഖം

സ്നേഹത്തിന്റെ ആദ്യ കണിക!
അതു സ്നേഹമാണെന്നു മനസ്സിലായില്ല!!
ഒരു കൌതുകം,ഒരു ചാഞ്ചല്യം..
സ്കൂളില്‍നിന്നും വരുമ്പോ തിരിഞ്ഞു നോക്കി.കണ്ടില്ല,
വീണ്ടും വീണ്ടും നോക്കി..ഒരു താല്പര്യം..ഒരു നൊമ്പരം!
വീട്ടുവഴിയില്‍ ,പള്ളി വഴിയില്‍,
ഇടവഴിയില്‍ ..പേടിച്ച് .. പുസ്തകം നെഞ്ചോടു ചേര്‍ത്ത്..
പാതവക്കത്തെ മരങ്ങളിലും അവയുടെ കമ്പുകളിലും
എന്തൊക്കെയോ കുത്തിക്കുറിച്ചു..
നോട്ടു ബുക്കുകളിള്‍...ഡെസ്കില്‍‍..
ഓരോ കാറ്റിന്റെ മര്‍മ്മരത്തിലും
ഓരോ മുഖങ്ങളും പരതി...ഇതായിരിക്കുമോ അത്?
ഇയാളായിരിക്കുമോ അയാള്‍?
എന്തൊക്കെയോ നഷ്ടമായതുപോലെ..
മനസ്സിന്റെ ഉള്ളറകളിലെവിടെയോ തീരാദുഃഖം..
വീടിന്റെ ഇടനാഴിയിലെ,
ഓരോ ചോദ്യശരങ്ങള്‍ക്കും
ചൂരല്‍ കഷായത്തിന്റെ ശീല്ക്കാരശബ്ദം മാത്രം ഉത്തരങ്ങളായി
ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി.
കൂടുവിട്ടു കൂടേറി,വീടുവിട്ടു വീടേറി.
എല്ലാമുഖങ്ങള്‍ക്കും ഒരേ സ്വരം,ഒരേ നിറം.
എങ്കിലും ഒരുമിന്നല്‍പ്പിണര്‍പോലെ വീണ്ടും വന്നു!
യാത്രാമൊഴിയുമായി,എന്നെന്നേയ്ക്കുമായി,
ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ ഓടിയകന്നു!
ഒന്നു തിരിഞ്ഞു നൊക്കിയില്ലഒരിറ്റുകണ്ണുനീര്വീണുടഞ്ഞില്ല!
ഈ കണ്‍കോണിലൂടെ ഊര്‍ന്നിറങ്ങിയ
മിഴിനീര്‍ക്കണങ്ങള്‍ നിര്‍ന്നിമേഷം നോക്കി നിന്നു!!
ഒരുകൈ ദൂരത്തെത്തിയിട്ടും,വെറും കയ്യോടെ മടങ്ങിഎന്നെന്നേയ്ക്കുമായി,നിശ്ചലതയിലേയ്ക്ക്,നിത്യതയിലേയ്ക്ക്...